
ലക്ഷ്മി നാരായണന്
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ് ജേണലിസ്റ്റ് ആണ് ലേഖിക.
More stories
-
in Featured, Inspiration
കാഴ്ചക്കുറവിന്റെ പേരില്‍ 100-ലേറെ കമ്പനികള്‍ ജോലി നിഷേധിച്ചു, ജിനി തോറ്റില്ല! ഇന്ന് 25 പേര്‍ക്ക് ജോലി നല്കുന്ന സ്ഥാപനത്തിന്റെ ഉടമ
Promotion “തോറ്റുകൊടുത്താല്‍ നഷ്ടം എനിക്ക് മാത്രമാണെന്ന് നന്നായി അറിയാമായിരുന്നു,” എന്ന് ജിനി ജോണ്‍ ചിരിച്ചുകൊണ്ട് പറയും. അല്ലെങ്കിലും ആ പത്തനംതിട്ടക്കാരിയോട് ഒറ്റത്തവണ സംസാരിച്ചാല്‍ അറിയാം, അങ്ങനെയൊന്നും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത, കരുത്തുള്ള ആളാണെന്ന്. തൊണ്ണൂറു ശതമാനം കാഴ്ചയില്ല. ജീവിതത്തില്‍ അടിക്കടി പ്രതിസന്ധികള്‍ നേരിട്ടും തരണം ചെയ്തും സ്വയം ശക്തി നേടിത്തുടങ്ങിയത് തീരെക്കുഞ്ഞായിരിക്കുമ്പോള് മുതലാണ്… കാഴ്ചക്കുറവിന്റെ പേരിൽ നൂറോളം കമ്പനികൾ ജിനിയ്ക്ക് ജോലി നല്‍കാതെ ഒഴിവാക്കി. പക്ഷേ, അവര്‍ പതറിയില്ല. “ജോലി ഏറെ അനിവാര്യമായ ഘട്ടത്തിൽ കാഴ്ചയുടെ പേരിൽ ജോലിയിൽ […] More
-
കിലോമീറ്ററുകള്‍ നടന്ന് ഉള്‍ക്കാടുകളിലെ മനുഷ്യരെത്തേടിച്ചെല്ലുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്ററുടെ അനുഭവങ്ങള്‍
Promotion ഉള്‍ക്കാടിനകത്ത് പ്രാക്തന ഗോത്ര വിഭാഗക്കാരായ ചോലനായ്ക്കരുടെ ഇടയില്‍ കാലില്‍ നിന്നു രക്തം വാര്‍ന്ന് അവശനിലയിലായ ഒരാളുണ്ടെന്ന വിവരം അറിഞ്ഞാണ് ഡോ. അശ്വതി സോമനും സംഘവും ആദ്യമായി നിലമ്പൂര്‍ പാണപ്പുഴയിലെത്തുന്നത്. 2018 ജൂണ്‍ മാസത്തിലായിരുന്നു അത്. ചികിത്സയ്ക്കായി നാട്ടിലേക്കിറങ്ങാന്‍ രോഗിക്ക് താല്പര്യക്കുറവുണ്ട്. മാത്രമല്ല, ആ അവസ്ഥയില്‍ കാടിറങ്ങാനും ബുദ്ധിമുട്ടാണ്. ആവശ്യമെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വരെ കാട്ടിനുള്ളില്‍ തന്നെ വെച്ച് നടത്താനുള്ള ഒരുക്കങ്ങളുമായാണ് മഞ്ചേരി മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിലെ നാലുപേരുമായി ഡോ. അശ്വതി പുറപ്പെട്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ ശ്രമകരമായിരുന്നു ആ […] More
-
പരിക്കുപറ്റിയ 50-ഓളം നായ്ക്കള്‍ക്ക് വീട്ടില്‍ അഭയമൊരുക്കി പൊന്നുപോലെ നോക്കുന്ന ഒരമ്മയും മകനും; ഇതിനായി ചെലവിടുന്നത് മാസം 20,000 രൂപ
Promotion മൃഗങ്ങളോടുള്ള സ്നേഹം ഓരോരുത്തര്‍ക്കും ഓരോതരത്തിലാണ്. പ്രത്യേകിച്ച് നായ്ക്കളോട്. ചിലര്‍ മുന്തിയ ഇനം ബ്രീഡുകളോട് മാത്രം സ്നേഹം കാണിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് നാടന്‍ നായ്ക്കളോടാണ് പ്രിയം. വേറെ ചിലരാകട്ടെ, നാടനെന്നോ വിദേശിയെന്നോ നോക്കാതെ എല്ലാ നായ്ക്കളെയും ഒരേ പോലെ ഇഷ്ടപ്പെടുന്നു. എന്നാല്‍ സ്വന്തമായി ഒരു അരുമയേയും പോറ്റാതെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവയെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നവരുമുണ്ട്, അപൂര്‍വ്വമായാണെങ്കിലും. ഇനി പറയേണ്ടത് പ്രദീപ് പയ്യൂരിനെപ്പറ്റിയാണ്. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് ചൂണ്ടല്‍ സ്വദേശിയായ പ്രദീപ് (35) ഈപ്പറഞ്ഞ നായ സ്നേഹികളില്‍ […] More
-
in Featured, Inspiration
ഡൗണ്‍ സിന്‍ഡ്രോമുള്ള മകനെ ശരിക്കുമൊരു സ്റ്റാറാക്കിയ അമ്മ; ഒപ്പം ഭിന്നശേഷിക്കാരായ നിരവധി കുട്ടികള്‍ക്ക് മ്യൂസിക് തെറപി
Promotion തൃപ്പൂണിത്തുറ സ്വദേശിയായ രഞ്ജിനി വർമയ്ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് വലിയ താല്പര്യമായിരുന്നു. എന്നാൽ സംഗീതത്തിൽ കൂടുതൽ പഠനം നടത്തുന്നതിനുള്ള അവസരം അന്ന് ഉണ്ടായില്ല. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴേ വിവാഹിതയായി. ഭർത്താവിന്റെ നാടായ തൃശ്ശൂരിലേക്ക് താമസം മാറ്റി. അവിടെ എത്തിയശേഷമാണ് ഡിഗ്രി പൂർത്തിയാക്കുന്നത്. ഡിഗ്രി കഴിഞ്ഞ ഉടൻ മൂത്തമകൾ മാളവിക ജനിച്ചു. തുടർന്ന് ബിഎഡ് പഠനത്തിനായി ചേർന്നു. ആ സമയത്താണ് മകൻ ഗോപീകൃഷ്ണൻ ജനിക്കുന്നത്. ഗര്‍ഭകാലത്ത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എട്ടാം മാസത്തിൽ മാസം […] More
-
in Welfare
ഒരു കാലത്ത് നാട് വിറപ്പിച്ച സാഗര്‍ ഏലിയാസ് അനിയുടെ ജീവിതം: വീടില്ല, താമസം ഓട്ടോയില്‍, കിട്ടുന്നതില്‍ അധികവും കാന്‍സര്‍ രോഗികള്‍ക്ക്
Promotion ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്ന് ശ്രദ്ധിക്കും. കൊല്ലും കൊലയും കള്ളക്കടത്തും ഗുണ്ടായിസവുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ മോഹന്‍ലാല്‍ കഥാപാത്രം. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ഓട്ടോഡ്രൈവര്‍ അനി അറിയപ്പെടുന്നത് തന്നെ സാഗര്‍ ഏലിയാസ് അനി എന്നാണ്. ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത, ഒരു ഭൂതകാലമാണ് ഈ മുന്‍ തെങ്ങുകയറ്റത്തൊഴിലാളിയുടേത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളില്‍ ഒരാളായിരുന്നു അനി. നമ്മുടെ വീടുകളില്‍ നിന്നും ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമായ മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. […] More
-
in Environment, Featured
ഗള്‍ഫിലെ ജോലി വിട്ട് പാളപ്പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍ജിനീയര്‍ ദമ്പതികള്‍; സ്ത്രീകള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്കും നേട്ടം
Promotion “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ,” എന്ന് നാടോടിക്കാറ്റ് എന്ന സിനിമയില്‍ വിജയന് (ശ്രീനിവാസന്) ദാസനോട് (മോഹന്‍ലാല്‍) പറഞ്ഞത് എങ്ങനെ മറക്കും!? യു എ ഇ-യില്‍ നല്ല ശമ്പളം ഉണ്ടായിരുന്ന എഞ്ചിനീയറിംഗ് ജോലി വേണ്ടെന്നു വച്ച് നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച നാട്ടുകാരോടും കൂട്ടുകാരോടും കാസര്‍ഗോഡ് മടിക്കെ സ്വദേശിയായ ദേവകുമാറും ഭാര്യ ശരണ്യയും പറഞ്ഞത് ഇത് തന്നെയാണ്, പകുതി കളിയായും, കാര്യമായും. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. കോര്‍പ്പറേറ്റ് […] More
-
in Inspiration
ഡോക്റ്ററാവാന്‍ കൊതിച്ചു, പക്ഷേ, അച്ഛന് പഠിപ്പിച്ച സ്കൂളില്‍ 12 വര്‍ഷം തൂപ്പുകാരിയായി…ഇപ്പോള്‍ അവിടെ ഇംഗ്ലീഷ് അധ്യാപിക
Promotion പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്ന മകള്‍; ആ മകളെ എത്രവേണമെങ്കിലും പഠിപ്പിക്കാന്‍ തയ്യാറുള്ള ഒരച്ഛന്. ഇതായിരുന്നു ലിന്‍സയും പിതാവ് രാജനും. അച്ഛന് അധ്യാപകനായിരുന്നു എങ്കിലും ഒരിക്കലും ഒരു അധ്യാപികയാകാന്‍ ലിന്‍സ ആഗ്രഹിച്ചിരുന്നില്ല. ഡോക്റ്ററാകുക എന്നതായിരുന്നു ആഗ്രഹം. എന്നാല്‍ ഭാഗ്യക്കുറവ് മൂലം അത് നടന്നില്ല. പിന്നീട് സ്കൂളില്‍ തൂപ്പുകാരിയായി ജോലിക്ക് കയറിയത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍. “ഡിഗ്രി കാലഘട്ടത്തില്‍ ഒരു സ്കൂളിലെ തൂപ്പുജോലി ചെയ്യേണ്ടി വന്നപ്പോള്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്,” ഏറെ ട്വിസ്റ്റുകളും സസ്പെന്സുകളും നിറഞ്ഞു നില്ക്കുന്ന ജീവിത കഥ ലിന്‍സ ദ് […] More
-
in Environment
10 ലക്ഷം രൂപ കറന്റ് ബില്ല് കണ്ട് ഷോക്കടിച്ച കോളെജ് ഇപ്പോള്‍ ദിവസവും 200 യൂനിറ്റ് വൈദ്യുതി വില്‍ക്കുന്നു
Promotion കറന്റ് ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുമ്പോള്‍ വേറെ എന്തെങ്കിലും വഴിയുണ്ടോന്ന് ആരായാലും ആലോചിച്ചുപോകും. കൊച്ചി തൃക്കാക്കരയിലെ ഭാരത മാതാ കോളെജിന്റെ കാര്യത്തിലും സംഗതി അങ്ങനെത്തന്നെയായിരുന്നു. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന വലിയ കാമ്പസ്. യുജി, പിജി, പ്രൊഫഷണൽ കോഴ്സുകളിലായി 15-ൽ പരം ഡിപ്പാർട്ട്മെന്റുകൾ, പൂർണ സജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മറ്റ് സൗകര്യങ്ങൾ… എങ്ങനെ പോയാലും ഒരു മാസത്തെ വൈദ്യുതി ബിൽ ഒരു ലക്ഷം രൂപ കടക്കുന്ന അവസ്ഥ. വര്‍ഷം കുറഞ്ഞത് 10 ലക്ഷം രൂപ വൈദ്യുതിക്ക് മാത്രം ചെലവ്. […] More
-
in Inspiration
മലേഷ്യയില്‍ സമ്പത്തിന് നടുവില്‍ ജനനം, അപൂര്‍വ്വ രോഗം പിടിപെട്ട് 34 ശസ്ത്രക്രിയകള്‍, എല്ലാം നഷ്ടപ്പെട്ട് 10 വര്‍ഷം ഭിക്ഷ തേടി… ഒടുവില്‍ സംരംഭകനായി ജീവിതത്തിലേക്ക്
Promotion ജനുവരി 24. അത് മലപ്പുറം പുത്തനത്താണിക്കാരനായ അൻവർ ബാബുവിന് അത് പരീക്ഷണത്തിന്റെ മറ്റൊരു ദിനമാണ്. ജീവൻ നിലനിർത്തുന്നതിനായി ജീവിതത്തിലെ 35 -ാമത്തെ ശസ്ത്രക്രിയക്ക് ഒരുങ്ങി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് വണ്ടി കയറുമ്പോൾ, തിരിച്ചെത്തും എന്ന ആത്മവിശ്വാസം മാത്രമാണ് കൈമുതലായുള്ളത്. പൂർണമായും ചികിൽസിച്ചു ഭേദമാക്കാനാവാത്ത ആർറ്റീരിയോവീനസ് മൽഫോർമേഷൻ (arteriovenous malformation-AVM) എന്ന അപൂർവ രോഗമാണ് അന്‍വര്‍ ബാബുവിന്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ രോഗം സ്ഥിരീകരിച്ചത്. അന്നുമുതൽ ജീവൻ നിലനിർത്തുന്നതിനായുള്ള നെട്ടോട്ടത്തിലായിരുന്നു അദ്ദേഹം. അൻബാർ ബാബു […] More
-
in Inspiration
‘അമ്മ എന്നെ രണ്ട് വട്ടം പ്രസവിച്ചു’: അമൃതയുടെ ധീരമായ അതിജീവനകഥ
Promotion പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ഉള്ളില്‍ ഒരു സ്ത്രീയുടെ മനസുണ്ട് എന്ന് അമൃത തിരിച്ചറിയുന്നത്. പിന്നീട് അങ്ങോട്ടുള്ള ജീവിതം ഒരു പോരാട്ടമായിരുന്നു. “ഒരു ആണ് ശരീരത്തിനകത്തെ പെണ്മനസ്സ് എന്നെ ഏറെ വേദനിപ്പിച്ചു. ഞാന്‍ സ്ത്രീയായിട്ടാണോ പുരുഷനായിട്ടാണോ ജീവിക്കേണ്ടത് എന്ന് മനസിലാക്കാന്‍ കഴിയാത്ത അവസ്ഥ,” അമൃത ആ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ഒടുവില്‍ ഇരുപതാം വയസ്സില്‍ ഞാന്‍ കൃത്യമായ വൈദ്യ പരിശോധന നടത്തി മനസിലാക്കി, ആണിന്റെ ശരീരവുമായി ജീവിക്കുന്ന മനസുകൊണ്ട് പെണ്ണായ, പെണ്ണിന്റേതായ എല്ലാ ചിന്തകളുമുള്ള […] More
-
വിശന്ന കുഞ്ഞുങ്ങളുടെ കരച്ചില് ഇനി കേള്‍ക്കാതിരിക്കാന്‍ അട്ടപ്പാടിയിലെ അമ്മമാര്‍; കേരളം കേള്‍ക്കാനാഗ്രഹിക്കുന്ന കാര്‍ത്തുമ്പിയുടെ വിജയകഥ
Promotion പനി മൂര്‍ച്ഛിച്ചപ്പോള്‍ ഒന്ന് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, വിശന്നു കരഞ്ഞപ്പോള്‍ ഒരു പിടി ചോറു കൊടുക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ അട്ടപ്പാടിയിലെ ലക്ഷ്മിയുടെ രണ്ടര വയസ്സുകാരിയായ മകള്‍ മരണപ്പെടില്ലായിരുന്നു. എന്നാല്‍ വീട്ടിലെ സ്ഥിതി അതിനനുവദിച്ചില്ല. അട്ടപ്പാടിയില്‍ ഇതുപോലുള്ള ഒരു പാട് നിസ്സഹായരായ അമ്മമാരെ കാണാനാകും. കേരള വികസനമാതൃകയ്ക്ക് എന്നും പുറത്തുനിന്ന ആദിവാസികളുടെ ഹൃദയഭൂമി. പട്ടിണിയും ശിശുമരണങ്ങളും അടയാളപ്പെടുത്തുന്ന നാട്. എന്നാല്‍, 2016-ല്‍ അട്ടിപ്പാടിയിലെ ഒരു കൂട്ടം അമ്മമാര്‍ പട്ടിണിക്കെതിരെ സ്വയം ഉണര്‍ന്നു. ഇന്നവര്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് […] More
-
‘അതുവരെ ചെരിപ്പിടില്ല!’: പൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവിന്റെ പ്രതിജ്ഞ
Promotion കോ ട്ടയം മെഡിക്കല്‍ കോളെജിന് മുന്നിലെത്തിയാല്‍ ആരുടേയും കണ്ണ് നനയ്ക്കുന്ന ഒരു കാഴ്ച കാണാം. അവിടെ ചികിത്സയില്‍ കഴിയുന്നവരും അവരുടെ കൂട്ടിരിപ്പുകാരുമായ നൂറുകണക്കിന് പാവങ്ങള്‍ക്ക് രോഗികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതിനായി തിരക്കുപിടിച്ചോടുന്ന ഒരു യുവാവ്. സഹായിക്കാന്‍ മനസുള്ളവരുടെ മുന്നില്‍ അയാള്‍ മറ്റുള്ളവര്‍ക്കായി കൈനീട്ടുന്നു. അവരില്‍ നിന്നും ലഭിക്കുന്ന ഓരോ ചെറിയ തുകയും കൂട്ടിവെച്ച്, ദാനമായി ലഭിക്കുന്ന ഓരോ അരിമണിയും സംഭരിച്ച് പാവങ്ങള്‍ക്കായി പാചകം ചെയ്യുന്നു. പ്ലസ് ടു കഴിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ആലപ്പുഴ കൈനകരിക്കാരന്‍ […] More