
uncategorized
More stories
-
കലക്റ്റർ ആരെന്നുപോലുമറിയാത്ത ആദിവാസി ഗ്രാമത്തിലെ കുടിലിൽ വളർന്ന ഡോക്റ്റർ-ഐ എ എസുകാരൻ
Promotion “ജീവിതത്തിലെ മോശം സാഹചര്യങ്ങളെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കരുത്. പ്രശ്നങ്ങളെ കുറിച്ച് മാത്രം എപ്പോഴും ചിന്തിക്കാതിരിക്കുക. അവയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക. പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന് ചിന്തിക്കുക. അത് നിങ്ങളെ ശക്തരാക്കും. അത് മാത്രമാണ് മുന്നോട്ട് പോകാനുള്ള ഏകമാര്‍ഗം, വിജയിക്കാനും,” മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഡോ. രാജേന്ദ്ര ബരുദ് പറയുന്നു. വെറുതെ മോട്ടിവേഷണല്‍ ട്രെയ്നര്‍മാര്‍ പറയുന്നതുപോലുള്ള പറച്ചിലല്ല കേട്ടോ ഇത്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും വിജയം വെട്ടിപ്പിടിച്ച് വളര്‍ന്നയാളാണ് അദ്ദേഹം. ഇത് പറയാനുള്ള അനുഭവവും […] More
-
ജിലേബിയുടെ തേനൂറും യാത്ര തുടങ്ങിയത് ഇന്‍ഡ്യയിലല്ല; ആ മധുരത്തിന്റെ ചരിത്രരഹസ്യം അറിയാം
Promotion ഉല്സവപ്പറമ്പുകളിലെയും പെരുന്നാള്ത്തെരുവുകളിലേയുമെല്ലാം താരമാണിവന്‍. മധുര രാജാവ്. ജിലേബിയുടെ തേനൂറും മടക്കുകള്‍ കണ്ട് വായില്‍ വെള്ളം നിറഞ്ഞ നൊസ്റ്റാള്ജിയക്കഥകള് പറയാന്‍ തന്നെ പെരുത്തിഷ്ടാണ് മലയാളികള്‍ക്ക്. മധുരം കനിയുന്ന ജിലേബിക്കഥകള്ക്കു പോലും സ്വാദൊന്ന് വേറെത്തന്നെയാണ്. നമ്മുടെ ഉള്ളിലെല്ലാം കാണും ഒരു കടുത്ത ഒരു ജിലേബി പ്രേമി. നല്ല ചൂടോടെയാണെങ്കില്‍ പ്രത്യേക സ്വാദാണ്. ഇനി തണുത്തിട്ടാണെങ്കിലോ മറ്റൊരു രസികന്‍ രുചി. ചുരുക്കിപ്പറഞ്ഞാല്‍ എപ്പൊ കഴിച്ചാലും സവിശേഷമായ മധുരം തരുന്നു ഇവന്. പകരക്കാരനില്ലാത്ത ഈ മധുരപലഹാരത്തോടുള്ള അഭിനിവേശം കാലങ്ങളായുണ്ട് ഇന്‍ഡ്യക്കാര്‍ക്ക്. എന്നാല്‍ […] More
-
ഈ ഐ എഫ് എസ് ഓഫീസറുടെ ‘മുള മാജിക്കിന്’ 40,000 മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക്ക് മണ്ണിലെത്തുന്നത് തടയാന്‍ കഴിയും
Promotion പ്ലാ സ്റ്റിക്കിനെതിരെ വമ്പന്‍ യുദ്ധത്തിലാണ് നമ്മള്. അതില്‍ തര്‍ക്കമേതുമില്ല. ദൈനംദിന ജീവിതത്തില്‍ നിന്ന് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാന്‍ പല പണിയും നോക്കുന്നുണ്ട് സാധാരണക്കാരും സംരംഭകരും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പലതും ഒഴിവാക്കുന്നതില്‍ വിജയം കണ്ടെങ്കിലും ചൂലിന്റെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ലായിരുന്നു. ഇപ്പൊ അതും ആയി. ചൂലിന്റെ പിടി പ്ലാസ്റ്റിക്കാണെന്നത് പ്രകൃതി സ്നേഹികളെ കുറച്ചൊന്നുമല്ല കുഴക്കിയത്. ഏകദേശം 40,000 മെട്രിക് ടണ്‍ പ്ലാസ്റ്റിക്കാണ് ചൂലിന്റെ പിടിക്കായി മാത്രം ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ചൂല് ഉപയോഗിക്കാന്‍ പറ്റാതാവുമ്പോള്‍ അതെല്ലാം മണ്ണിലെത്തും.ഈ പ്രശ്നത്തിന് ഒരു […] More
-
10-ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു, ആറ് പ്രണയിനികള്‍: മൊയ്തുവിന്റെ ഓര്‍മ്മകളോടൊപ്പം
Promotion കുറെ വര്‍ഷത്തെ അലച്ചിലിന് ശേഷം വാഗാ അതിര്‍ത്തിയുടെ പാകിസ്ഥാന് ഭാഗത്താണ് മൊയ്തു എത്തിപ്പെട്ടത്. 1983-ലാണത്. കയ്യിലുണ്ടായിരുന്ന പാസ്പോര്‍ട്ട് തുര്‍ക്കിയിലെ ഇന്‍ഡ്യന്‍ എംബസിയില്‍ നിന്നുള്ളതായിരുന്നു. എങ്ങനെ പാകിസ്ഥാനിലെത്തിയെന്ന് അതിര്‍ത്തിയില്‍ ഇന്‍ഡ്യന്‍ സൈനിക ഓഫീസര്‍ക്ക് സംശയം തോന്നി. ‘തുര്‍ക്കിയിലെ ഉദ്യോഗസ്ഥല്‍ ഇറാനിലേക്ക് കയറ്റി വിട്ടു, ഇറാന് പാകിസ്താനിലേക്കും’ എന്ന് മറുപടി. അതുകേട്ട് ഉദ്യോഗസ്ഥന് ചിരിക്കാതിരിക്കാനായില്ല. പാസ്പോര്‍ട്ടും വീസയുമില്ലാതെ പിന്നിട്ട വര്‍ഷങ്ങള്‍ നീളുന്ന യാത്രാവഴി മുഴുവന്‍ പറഞ്ഞിരുന്നെങ്കില്‍ ആ ഓഫീസര്‍ ഒരു പക്ഷേ, വാപൊളിച്ച് നിന്നുപോയേനെ. അദ്ദേഹം പാകിസ്ഥാനിലേക്ക് തന്നെ […] More
-
ബിരിയാണിയും പൊറോട്ടയും കബാബുമടക്കം ചക്ക കൊണ്ട് 175 വിഭവങ്ങളുമായി സ്മിത: പ്രചോദനമായത് ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്
Promotion ഭക്ഷണം, അത് ഏത് ദേശത്തെയാണെങ്കിലും സ്വന്തമാക്കി അഭിമാനിക്കാനുള്ള ഒരു പ്രത്യേക വഴക്കം നമുക്കുണ്ടല്ലോ. അങ്ങനെ പല വിദേശികളും വന്ന് തീന്മേശ കീഴടക്കുന്നുവെന്ന പരാതി നിലനില്‍ക്കുമ്പോഴും മിക്ക മലയാളിയുടെയും ഇഷ്ടങ്ങളുടെ ലിസ്റ്റില്‍ ചക്കയ്ക്ക് എന്നുമിടമുണ്ട്. ചക്ക സീസണില്‍ ഗള്‍ഫ് യാത്ര ചെയ്യുന്ന മലയാളികളുടെ ബാഗില്‍ ചക്ക വിഭവങ്ങളില്ലാത്ത എത്ര ബാഗുണ്ടാകും? മാത്രമല്ല, ചക്ക മൂത്തിപ്പോള് നമ്മുടെ ഔദ്യോഗിക ഫലവുമായിരിക്കുന്നു. എങ്കിലും ചക്ക കൊണ്ടുള്ള എത്ര വിഭവങ്ങള്‍ നമ്മള് കഴിച്ചിട്ടുണ്ടാകാം? രണ്ട്, മൂന്ന്, അഞ്ച്? എങ്കില്‍ അങ്ങനെയല്ല തിരുവനന്തപുരം […] More
-
അഡ്മിഷന് നിഷേധിച്ച സ്കൂള്‍ ഇന്ന് ജോബിയെക്കുറിച്ച് പഠിപ്പിക്കുന്നു: പഞ്ചഗുസ്തിയില്‍ ലോകചാമ്പ്യന്, 24 രാജ്യാന്തര മെഡലുകള്‍, ഇനി ലക്ഷ്യം എവറസ്റ്റ്!
Promotion “മോനെ നമ്മുടെ രക്ഷ നമ്മുടെ കൈകളില്‍ തന്നെയാണെന്ന് ഓര്‍ക്കണം!” ഏലിക്കുട്ടി ടീച്ചര്‍ പത്താം ക്ലാസുകാരന് ജോബി മാത്യുവിന്റെ ഓട്ടോഗ്രാഫില്‍ എഴുതി. ടീച്ചര്‍ പറയും മുമ്പുതന്നെ കൈകളിലാണ് തന്റെ ജീവിതമെന്ന് തിരിച്ചറിഞ്ഞിരുന്നു ജോബി. ആ വാക്കുകള്‍ കൂടിയായപ്പോള്‍ അതൊന്നുകൂടി മനസ്സിലുറപ്പിച്ചു. പാലായ്ക്കടുത്ത് അടുക്കം എന്ന മലയോരഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ജോബി ജനിച്ചത്. അവന് മറ്റ് കുട്ടികളെപ്പോലെയായിരുന്നില്ല. പിറന്നു വീണ കുഞ്ഞിനെ അമ്മയെ കാണിക്കുമ്പോള്‍ സിസ്റ്റര്‍മാര്‍ക്ക് വാക്കുകളില്ലായിരുന്നു. ആദ്യമായി തന്നെ കണ്ടപ്പോള്‍ അമ്മ വാവിട്ടുനിലവിളിച്ചെന്നും ജോബി പറയുന്നു. […] More
-
ഓസ്ട്രേലിയയില്‍ വെച്ച് ചൈനാക്കാരന് ഷെഫ് എന്നും കളിയാക്കും, അതില്‍ നിന്നാണ് തുടക്കം: പത്തിലച്ചപ്പാത്തിയും റോസാപ്പൂചപ്പാത്തിയും വില്‍ക്കുന്ന എന്‍ജിനീയറുടെ വിജയകഥ
Promotion എടോ, തനിക്കു വിശക്കുന്നുണ്ടോ?” “ഉം…പക്ഷേ, പൊറത്തൂന്ന് കഴിക്കണ്ടേ… അതോര്‍ക്കുമ്പോഴാ..” “നമുക്ക് ചപ്പാത്തിക്കാസയില് പോയി ചപ്പാത്തി വാങ്ങാം. നല്ല ഉഗ്രന്‍ ടേസ്റ്റാണ് കേട്ടോ. നമ്മളീ വീട്ടിലുണ്ടാക്കുന്ന തരം ചപ്പാത്തിയല്ല. പലതരത്തിലും നിറത്തിലുമുള്ള ചപ്പാത്തി കിട്ടും,” ബസ്റ്റോപ്പില്‍ രണ്ടു ചങ്ങാതിമാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ് ചപ്പാത്തി കാസയേപറ്റി കേള്‍ക്കുന്നത്. പല നിറത്തിലുള്ള ചപ്പാത്തിയോ. എങ്കില്‍ നെറ്റില്‍ ഒന്നു പരതിക്കളയാം. അങ്ങനെ തപ്പി. ട്രിവാന്‍ഡ്രം രുചിക്കൂട്ടായ്മയുടെ പേജില്‍ ചപ്പാത്തി കാസയെക്കുറിച്ച് കുറച്ച് വിവരങ്ങള്‍ ഉണ്ടായിരുന്നു. സംഭവം കാഴ്ചയില്‍ തന്നെ കിടിലന്‍. […] More
-
in uncategorized, Welfare
‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും
Promotion സ്കൂളില്‍ പോവുമ്പോള്‍ മീനാക്ഷിയെ നാട്ടുകാര്‍ പലരും കളിയാക്കുമായിരുന്നു, കാസര്‍ഗോഡ് മഞ്ചേശ്വരം കൊറഗ കോളനിയിലെ മീനാക്ഷിയുടെ കൂലിവേലക്കാരായ അച്ഛനും അമ്മയും പക്ഷേ അവളെ പ്രോത്സാഹിപ്പിച്ചു. ആ പിന്തുണകൊണ്ട് മീനാക്ഷി ബഡ്ഡോഡി പഠിച്ചു. സാമൂഹ്യവും സാമ്പത്തികവുമായ പരാധീനതകളൊക്കെ മറികടന്ന് എം എയും എം ഫിലും നേടി. സമുദായത്തിലെ ആദ്യ എം ഫില്‍ മീനാക്ഷിയുടേതായിരുന്നു. പക്ഷേ, എന്നിട്ടും പ്രാക്തന ഗോത്രവിഭാഗത്തില്‍ പെട്ട മീനാക്ഷിക്ക് ജോലിയൊന്നും ലഭിച്ചില്ല. അപ്പോള്‍ വീണ്ടും ആ പഴയ പരിഹാസങ്ങള്‍ ഉയര്‍ന്നു: “അല്ലെങ്കിലും കൊറഗര്‍ പഠിച്ചിട്ടെന്തുകാട്ടാനാ… ദേ […] More
-
ഇന്ദിരാഗാന്ധിയുടെ മഷിപ്പേന പണിമുടക്കിയപ്പോള്‍ ചികിത്സിച്ചത് തൃശ്ശൂരിലെ ഈ ആശുപത്രിയിലാണ്
Promotion ആശുപത്രിയ്ക്ക് മുന്നില്‍ ഡോക്ടറെ കാണാന്‍ കാത്തുനില്ക്കുന്നവരുടെ നീണ്ടനിര. തൃശൂരിലെ തിരക്കേറിയ പാലസ് റോഡിന്റെ നടപ്പാതയിലേക്കും നീണ്ടു ആ നില്‍പ്പ്. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് കണ്‍സള്‍ട്ടിംഗ് സമയം. ഇതിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഡോക്ടറെ കാണാന്‍ അവസരമുണ്ടെങ്കിലും തിരക്കിന് ഒരു കുറവുമില്ല. രോഗം നിര്‍ണ്ണയിക്കാം, ചികിത്സിക്കാം, പൂര്‍ണ്ണ ശമനത്തോടെ മടങ്ങാം. പക്ഷെ ഈ ആശുപത്രിക്ക് ഒരു പ്രത്യേകതയുണ്ട്. പേനകളുടെ രോഗങ്ങള്‍ മാത്രമാണ് ഇവിടെ ചികിത്സിക്കാറുള്ളത്. കേരളത്തിലെ ഏക ‘പെന്‍ ഹോസ്പിറ്റല്‍’. അവിടെ നാല്‍പ്പത് വര്‍ഷത്തിലേറെയായി […] More
-
in Culture, uncategorized
“അരിമി പൊട്ടു ഞൊര്‍ണ്ണി, അനിമ്പു മെറ്റി പൊരുള്‍ മിച്ചി”: ഈ രഹസ്യ ഭാഷക്ക് ലിപിയുണ്ടാക്കിയത് ഇടുക്കിയിലെ 17കാരന്
Promotion വരാജിനി ദേവി മകന് വിചിത്രകുമാറിനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. കേട്ടുകൊണ്ടിരുന്ന ആകാശിന് എണ്‍പത്തിയഞ്ചുകാരി മുത്തശ്ശി എന്താണ് അവര്‍ പറയുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. മലയാളമോ തമിഴോ അല്ല, വേറെ ഏതോ ഒരു രസഹ്യഭാഷ. മൂന്നുവര്‍ഷം മുമ്പാണത്. ആകാശിനന്ന് പതിനാല് വയസ്സുകാണും. ആദ്യമായാണ് ആകാശ് ആ ഭാഷ കേള്‍ക്കുന്നത്. ഒരു വാക്കുപോലും തിരിഞ്ഞില്ല. മുത്തശ്ശിയുടെ ഭാഷയെക്കുറിച്ചുള്ള ആന്വേഷണം ആകാശിനെ എത്തിച്ചത് ലോകം മറവിയിലേക്ക് തള്ളിയ ഒരു അപൂര്‍വ്വ വാമൊഴിയിലേക്കും അതിന്റെ ചരിത്രത്തിലേക്കുമാണ്. സാംബവര്‍ എന്നും പറയര് എന്നും അറിയപ്പെടുന്ന രാജ്യത്തെ […] More
-
തുണിസഞ്ചിയും തൂക്കി നടന്ന ഈ പെണ്‍കുട്ടികള്‍ വഴികാട്ടിയത് നൂറുകണക്കിന് സ്ത്രീകള്‍ക്ക്
Promotion തുണിസഞ്ചിയും തൂക്കി നടക്കുന്നത് ഒരു ‘ബുജി’ പരിപാടിയാണെന്നാണല്ലോ വെപ്പ്, പ്രത്യേകിച്ചും നമ്മുടെ കാമ്പസുകളില്‍. ‘സഞ്ചി’ എന്നത് ‘പരിസ്ഥിതിക്കാരെ’ കൊട്ടാനുള്ള ഒരു സ്ഥിരം ട്രോളുമാണല്ലോ. ബുദ്ധിജീവികളാകാനുള്ള ശ്രമമൊന്നുമല്ല; എറണാകുളം സെന്റ് തെരേസാസ് കോളെജിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് തുണി സഞ്ചികളാണ്, അവരുടെ കൂട്ടുകാര്‍ തന്നെ തുന്നിയെടുത്ത തുണി ബാഗുകള്‍. ആ തുണി സഞ്ചികളില്‍ നിന്നു തന്നെയായിരുന്നു അവരുടെ തുടക്കം… ഒരു കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാവുന്നതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ചെറിയൊരു ശ്രമമായിരുന്നു അത്. പരിസ്ഥിതിയെ നോവിക്കാതെ ജീവിക്കുവാനുള്ള […] More
-
‘കാപ്പിശാസ്ത്ര’ത്തിന്റെ രഹസ്യങ്ങളറിയാൻ: കോഫീ ടേസ്റ്റർ ആവാൻ ആദ്യ ദലിത് വനിത
Promotion കാ പ്പി ശാസ്ത്ര! അങ്ങനെയാണ് കോഫീ ബോർഡ് അതിന്റെ കാപ്പി നിർമ്മാണക്കളരികളെ വിശേഷിപ്പിക്കുന്നത്. ബംഗലുരുവിലുള്ള ബോർഡ് ആസ്ഥാനത്ത് നടത്തുന്ന ഈ ഹ്രസ്വകാല കോഴ്സുകളിൽ റോസ്റ്റിങ്ങ്, ബ്ര്യൂവിങ്ങ് തുടങ്ങി കാപ്പിക്കപ്പിൽ രുചിയുടെ കൊടുങ്കാറ്റുയർത്തുന്ന എല്ലാ രഹസ്യങ്ങളും പഠിച്ചെടുക്കാം. ബാരിസ്റ്റയുടെയും എക്സ്പ്രസ്സോയുടെയും രുചിപ്പെരുമയ്ക്കു പിന്നില്‍ എന്താണെന്ന് മനസ്സിലാക്കാം. കാപ്പിയുടെ ഗുണവും മണവും രുചിച്ചറിയുന്ന കാപ്പിശാസ്ത്രജ്ഞരെ പരിശീലിപ്പിച്ചെടുക്കുന്നതിലും ബോർഡ് ശ്രദ്ധ പതിപ്പിക്കുന്നു. പുതിയ ബാച്ച് കോഫിടേസ്റ്റേഴ്സ് (പി ജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ് ) ബോർഡിന്റെ ബംഗലുരു ആസ്ഥാനത്തുനിന്നും അടുത്ത വർഷം പുറത്തിറങ്ങുമ്പോൾ അത് പുതിയൊരു അധ്യായം കൂടി തുറക്കും. പെരിന്തൽമണ്ണ സ്വദേശി അർച്ചന രവീന്ദ്രന് കോഫീ ടേസ്റ്റിങ്ങ് തന്റെ തൊഴിൽ മേഖലയാക്കാൻ ഒരുങ്ങുകയാണ്. കോഫി ബോർഡിന്റെ പരിശീലനം കഴിഞ്ഞിറങ്ങുമ്പോൾ അർച്ചന ദലിത് സമൂഹത്തിൽ നിന്നും ഉയർന്നുവരുന്ന ആദ്യത്തെ വനിതാ പ്രൊഫഷണൽ കോഫി ടേസ്റ്റർ എന്ന വിശേഷണത്തിന് കൂടി അർഹയാവും, മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ദ ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുമ്പോള്‍ അര്‍ച്ചന ചിക്മംഗളൂരില്‍ കോഫി ബോര്‍ഡിന്റെ പരിശീലന കേന്ദ്രത്തില്‍ ആയിരുന്നു. “മൂന്നുമാസം ചിക്മംഗളുരുവിലാണ് പരിശീലനം. തിയറിക്കൊപ്പം പ്രാക്ടിക്കലും ഫാം വിസിറ്റും എല്ലാം ഉണ്ട്,” അര്‍ച്ചന പറയുന്നു. പരിശീലനത്തിന്റെ ബാക്കി ഒമ്പത് മാസം ബംഗലുരുവിലാണ്. ഇതുകൂടി വായിക്കാം: ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍ നൂറിൽപരം അപേക്ഷകരിൽ നിന്ന് പ്രവേശനപ്പരീക്ഷയുടെയും അഭിമുഖത്തിന്റെ യുമൊക്കെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പതിനാറ് പേരിൽ ഒരാളാണ് അർച്ചന. അർച്ചനയെക്കൂടാതെ ആറ് മലയാളികൾ കൂടി ഈ പ്രവേശനത്തിന് അർഹരായിരുന്നു. എന്നാല്‍ […] More