
Kerala good news
More stories
-
in Agriculture, Featured
ഒഴിവുസമയത്തെ മുത്തുകൃഷി: ഈ പുസ്തക കച്ചവടക്കാരന് നേടുന്നത് വര്‍ഷം 4 ലക്ഷം രൂപ
Promotion “താ നൊരു കര്‍ഷകനാകുമെന്ന് നരേന്ദ്രകുമാര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. നാട്ടില്‍ അധികമാരും കേള്‍ക്കാത്ത മുത്തുകൃഷിയിലേക്ക് എത്തിപ്പെട്ടുവെന്നത് അദ്ദേഹത്തിനിന്നും അല്‍ഭുതമാണ്. വീട്ടില്‍ മുത്തു കൃഷി ചെയ്യാനാകില്ലെന്ന് കട്ടായം കെട്ടിയവരെ മല്ലിട്ടാണ് ഈ മനുഷ്യന് മികച്ച വരുമാനമുണ്ടാക്കുന്നത്. രാജസ്ഥാനിലെ കിഷന്‍ഗഢ് സ്വദേശിയാണ് നരേന്ദ്ര. കുടുംബത്തില്‍ ആരും തന്നെ കൃഷി ചെയ്തിട്ടില്ല. വീട്ടുവളപ്പിലെ തക്കാളിയും വഴുതനയും മാത്രമായിരുന്നു പേരിനെങ്കിലും കൃഷിയുമായുള്ള നരേന്ദ്രയുടെ ബന്ധം. എന്നാല്‍ ഈ 45-കാരന് ഇന്ന് മുത്തുകൃഷിയിലൂടെ മികച്ച വരുമാനം ഉണ്ടാക്കുന്നു. പുസ്തകക്കടയും കൃഷിയും ബിഎ പഠനം കഴിഞ്ഞ […] More
-
in Agriculture, Featured
വെറുതെ കുഴിച്ചുമൂടിയിരുന്ന ആനപ്പിണ്ടം വളമാക്കിയെടുത്ത് 10 ഏക്കറിൽ ജൈവകൃഷി
Promotion ആലപ്പുഴക്കാരന് കൃഷ്ണപ്രസാദ് വക്കീലാണ്, പൊതുപ്രവര്‍ത്തകനാണ്, ആനമുതലാളിയാണ്, കര്‍ഷകനുമാണ്. അങ്ങനെ പല വിശേഷണങ്ങളുള്ള, എന്നാല്‍ കോടതിയിൽ പോകാത്ത ഈ വക്കീലിന്റെ പുതിയൊരു വിശേഷമാണ് ഇപ്പോള്‍ നാട്ടിൽ പാട്ടായിരിക്കുന്നത്. ആലപ്പുഴ മാരാരിക്കുളം കലവൂരിൽ കുളമാക്കിയില്‍ വീട്ടിൽ അഡ്വ. കൃഷ്ണ പ്രസാദിന്റെ കൃഷിക്കാര്യം ഒരു ആനക്കാര്യം തന്നെയാണ്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി. ഒപ്പം, ആനപ്പിണ്ടം പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാനും തുടങ്ങി. വീട്ടില്‍ അഞ്ച് ആനയുള്ളപ്പോള്‍ പിന്നെ പശുവിന് ചാണകവും കോഴിക്കാഷ്ഠവും തേടി നടക്കുന്നതെന്തിന്? […] More
-
in COVID-19
ഒറ്റപ്പെട്ട തുരുത്തില് നിന്നും സാന്ദ്രയെ പരീക്ഷാ ഹാളിലെത്തിക്കാന്‍ 2 ദിവസം പ്രത്യേക ബോട്ട് സര്‍വ്വീസ് നടത്തി ജലഗതാഗത വകുപ്പ് ജീവനക്കാര്‍
Promotion കോട്ടയത്തിന്റെ പടിഞ്ഞാറും ആലപ്പുഴയിലുമായി പരന്നു കിടക്കുന്ന വേമ്പനാട്ടുകായല്‍. കരയില്‍ നിന്നൊറ്റപ്പെട്ട് കായലിലെ കുഞ്ഞു തുരുത്തുകളില്‍ ഇപ്പോഴും ജീവിതം നെയ്യുന്നവര്‍ ധാരാളം. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോള്‍ വല്ലപ്പോഴും കടന്നുവരുന്ന ബോട്ടുകളില്‍ ജീവിതം കരുപ്പിടിപ്പിക്കുന്ന ഈ പ്രദേശങ്ങളിലുള്ളവരുടെ ജീവിതം വലിയ പ്രശ്നത്തിലായി. അവര്‍ക്കൊക്കെ കരകാണാന്‍ ബോട്ടുമാത്രമാണ് ആശ്രയം. പക്ഷെ, ലോക്ക്ഡൗണില്‍ പൊതുപരീക്ഷ തുടരുമെന്നു പ്രഖ്യാപിച്ചതോടെ കോട്ടയം ആലപ്പുഴ ബോട്ടുചാലിലുള്ള എം എം ബ്ലോക്കില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സാന്ദ്രയുടെ മനസ് കടലാഴത്തോളം വിങ്ങിയിരിക്കണം. എങ്ങനെ […] More
-
6 വര്‍ഷത്തിനിടയില്‍ 34 പേര് ആത്മഹത്യ ചെയ്ത ആദിവാസി ഊരിനെ പുതിയൊരു ലഹരി നല്കി വീണ്ടെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍
Promotion മൂന്ന് വര്‍ഷം മുന്‍പ് ഒരു മഴക്കാലത്ത് തിരുവനന്തപുരം ജില്ലയിലെ ഞാറനീലി എന്ന ആദിവാസി സെറ്റില്‍മെന്റ് വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയുമായി മാധ്യമങ്ങളില്‍ നിറഞ്ഞു. ഞാറനീലി കുറുപ്പന്‍കാല കോളനിയിലെ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയായിരുന്നു അത്. പെരിങ്ങമല ഇക്ബാല്‍ കോളെജില്‍ സുവോളജി വിദ്യാര്‍ത്ഥിനിയായിരുന്ന വീണ 2017 ജൂലൈ 31-നാണ് സ്വയം ജീവിതം അവസാനിപ്പിക്കുന്നത്. അത് ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. അഞ്ച് വര്‍ഷത്തിനിടയില്‍ ആ ആദിവാസി സെറ്റില്‍മെന്റില്‍ നടന്ന 33-ാമത്തെ ആത്മഹത്യയായിരുന്നു അത്. പെരിങ്ങമല പഞ്ചായത്തിലാണ് ഞാറനീലി ആദിവാസി സെറ്റില്‍മെന്റ്. ഇവിടെ […] More
-
in Welfare
ബോംബെയിലെ ആയിരക്കണക്കിന് പാവങ്ങളെ ഊട്ടിയ ബാപ്പയുടെ ഓര്‍മ്മയില്‍ കിടപ്പുരോഗികള്‍ക്കായി അഭയകേന്ദ്രമൊരുക്കി സഹോദരന്മാര്
Promotion അന്ന് ഇടുക്കിയിലെ വെള്ളത്തൂവൽ സ്വദേശിയായ സിജോയ്ക്ക് വയസ്സ് 20. ഐ ടി ഐ ഇലക്ട്രോണിക്സ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം എന്തോ ആവശ്യത്തിനായി ഒരു സുഹൃത്തിന്റെ വീട്ടിൽ പോയതായിരുന്നു. ചങ്ങാതിയുടെ വീട്ടില്‍ കറിക്കരയ്ക്കാന്‍ തേങ്ങയില്ലെന്ന് പറയുന്നത് കേട്ടു. സിജോ പിന്നെ ഒട്ടും അമാന്തിച്ചില്ല. തെങ്ങുകയറ്റം നന്നായി അറിയാമായിരുന്നതുകൊണ്ട് തേങ്ങയിടാന്‍ കയറി. പക്ഷെ, തെങ്ങിന് മുകളിൽ എത്തിയപ്പോൾ തല കറങ്ങുന്നതു പോലെ… കണ്ണൊക്കെ മഞ്ഞളിച്ചു. പെട്ടെന്ന് ബോധം നഷ്ടമായി. കണ്ണ് തുറന്നത് ഒരു ആശുപത്രിയിൽ […] More
-
in COVID-19
കോവിഡ്-19 രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്കാന് 45,000 രൂപയ്ക്ക് റോബോട്ട് തയ്യാറാക്കി കണ്ണൂരിലെ എന്‍ജിനീയറിങ്ങ് കോളെജ്
Promotion ചൈനയിലെ വുഹാനില്‍ കോവിഡ്-19 രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിച്ച റോബോട്ടുകളെക്കുറിച്ച് നമ്മള് അദ്ഭുതത്തോടെയാണ് വായിച്ചത്. അതൊക്കെ അങ്ങ് ചൈനയിലല്ലേ എന്ന് പലരും ചിന്തിച്ചിട്ടുമുണ്ടാകും. എന്നാല്‍, ചൈനയിലാകാമെങ്കില്‍ നമുക്കും ആകാമെന്ന് ഇനി അഭിമാനത്തോടെ പറയാം. കോവിഡ് 19 പോസറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരിലാണ് റോബോട്ടുകള്‍ സാന്ത്വനത്തിന്റെ ഇടനിലക്കാരനാകുന്നത്. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളെജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നൈറ്റിംഗേല്‍ 19 എന്ന പേരില്‍ റോബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ഭക്ഷണവും മരുന്നും നല്‍കുക മാത്രമല്ല […] More
-
in Welfare
മനസ്സിന്റെ താളംതെറ്റി അലയുന്നവര്‍ക്കായി ഒരു കൂലിപ്പണിക്കാരന് വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ തുടങ്ങിയ അഭയകേന്ദ്രത്തിന്റെ കഥ
Promotion അന്ന് ജോസ് ആന്റണിയും മകനും ഒരു യാത്രയിലായിരുന്നു. മുണ്ടക്കയം എത്തിയപ്പോള്‍ ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ റോഡിലൂടെ നടന്നു പോകുന്നു. ജട പിടിച്ച നീണ്ട മുടിയും താടിയും… തലയില്‍ ഒരു ഭാണ്ഡക്കെട്ടും, കയ്യില്‍ ഒരു വടിയും. അവര്‍ അയാളോട് കാര്യങ്ങളൊക്കെ ഒരുവിധം ചോദിച്ചു മനസിലാക്കി വണ്ടിയില്‍ കയറ്റി. ഒരു വടക്കേ ഇന്‍ഡ്യക്കാരനായിരുന്നു. കുളിച്ചിട്ട് മാസങ്ങളേറെയായി കാണും….അസഹ്യമായ ദുര്‍ഗന്ധം. “ഒരുപക്ഷെ ഇയാളുടെ ദേഹത്ത് ഭേദമാകാതെയുള്ള വ്രണമോ പരിക്കോ ഉണ്ടായിരിക്കും. അതാണിത്ര ദുര്‍ഗന്ധം. എത്രയും പെട്ടെന്ന് ലൂര്‍ദ്ദ് […] More
-
10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ കര്ഷകന്
Promotion റബര്‍ത്തോട്ടത്തിന് കാപ്പിപ്പൂവിന്റെ നറുമണം നല്കിയ കര്‍ഷകനാണ് വയനാട് പുല്‍പ്പള്ളി ആലത്തൂരില്‍ കവളക്കാട്ട് റോയ് ആന്റണി. കാപ്പി പൂക്കുന്ന കാലമായാല്‍ റോയിയുടെ റബര്‍ത്തോട്ടത്തില്‍ മാത്രമല്ല തെങ്ങിന്‍തോപ്പിലും കവുങ്ങിന് തോട്ടത്തിലുമൊക്കെ കൊതിപ്പിക്കുന്ന മണമാണ്. കാപ്പിയും തെങ്ങും കവുങ്ങും മാത്രമല്ല നല്ല മരച്ചീനിയും വാഴയും പച്ചക്കറിയും മീനും പശുവും ആടും കോഴിയുമൊക്കെയുണ്ട് ഈ കര്‍ഷകന്റെ 18 ഏക്കറില്‍. അദ്ദേഹത്തിന്റെ കൃഷിക്കാര്യങ്ങളെക്കുറിച്ച് ഒരുപാടുണ്ട് പറയാന്‍. എന്നാല്‍, ഈ കൊറോണക്കാലത്ത് റോയിയുടെ തോട്ടത്തില്‍ നിന്നു മറ്റൊരു നല്ല വാര്‍ത്തയാണ് പറയാനുള്ളത്. കപ്പത്തോട്ടത്തിലെ വിളവെടുപ്പിന്റെ […] More
-
2 ലക്ഷം മെക്കാനിക്കുകളെ ദുരിതത്തിലാക്കിയ കൊറോണക്കാലത്തും അടിയന്തര സര്‍വ്വീസ് വാഹനങ്ങള്‍ വഴിയില്‍ കിടക്കാതെ നോക്കുന്നത് ഇവരുടെ സൗജന്യസേവനമാണ്
Promotion കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന വാഹനം ബ്രേക്ക് ഡൗണ്ടായി. ബത്തേരിയിലാണ് സംഭവം. ലോക്ക് ഡൗണ്‍ ആയതുകൊണ്ട് വര്‍ക്ക് ഷോപ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. വഴിയില്‍ അവശ്യസര്‍വ്വീസ് വാഹനങ്ങളല്ലാതെ ഒരു മനുഷ്യന് പോലുമില്ല. കൂട്ടത്തിലാരോ ഓള് കേരള ഓട്ടോമൊബീല്‍ വര്‍ക്ക്ഷോപ്പ് അസോസിയേഷന്റെ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടു. “ഞങ്ങള്‍ ഉടനെ അവിടെ എത്തി പകരം വാഹനത്തില്‍ അവരെ പറഞ്ഞയച്ച് വാഹനം നന്നാക്കി കൊടുത്തു,” അസോസിയേഷന് സംസ്ഥാന കമ്മറ്റി അംഗവും ട്രെയ്നിങ്ങ് ബോര്‍ഡ് മെമ്പറുമായ ബിജോയ് വി. എ. […] More
-
in COVID-19
ഉരുള്‍പ്പൊട്ടലിന്റെ ഓര്‍മ്മകളൊഴിയും മുന്‍പേ കൊറോണ ദുരിതം; പക്ഷേ, പുത്തുമലയുടെ കൈപിടിക്കാന്‍ ഈ യുവാക്കളുണ്ട്
Promotion പ്രളയമേല്പിച്ച മുറിവില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റു വരുമ്പോഴേക്കും ഏറ്റ മറ്റൊരു പ്രഹരമായിരുന്നു വയനാടിനെ സംബന്ധിച്ചിടത്തോളം കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും. പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ഏറെ ദുരിതമനുഭവിച്ച ജില്ലയിലെ പുത്തുമല ദുരന്ത ഭൂമി ഉള്‍പ്പെട്ട മേപ്പാടി പഞ്ചായത്തിലെ പലരും പഴയ ആഘാതങ്ങള്‍ അതിജീവിച്ച് നിവര്ന്നുനില്ക്കാന് ശ്രമിക്കുന്നതിനിടയിലാണ് കോവിഡ്-19 ജീവിതം തന്നെ സ്തംഭിപ്പിച്ചത്. “കൂലിവേല ചെയ്ത് ജീവിച്ചുപോന്ന എനിക്ക് രോഗം വന്നപ്പോ പണിക്ക് പോകാനാകാതെയായി. ഏക മകന് കൂലിപ്പണി ചെയ്ത് കിട്ടുന്നവരുമാനത്തില്‍ ഒരു തുക മരുന്നിന് വേണം,” ഹൃദയ […] More
-
in COVID-19
കോവിഡ് 19 രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സ്വന്തം വീട് വിട്ടു നല്കി പത്തനംതിട്ടക്കാരന്
Promotion എഴുത്തുകാരനാകാന്‍ മോഹിച്ച ഒരു പ്രവാസിയാണ് ഇരവിപേരൂര്‍ തോട്ടപ്പുഴ പേള്‍ ഹില്‍സ് കണ്ടത്തില്‍ മാത്യു വര്‍ഗീസ്. വാഹനപ്രേമി കൂടിയാണ് ഈ പത്തനംതിട്ടക്കാരന്. എന്നാല്‍ ഈ പ്രവാസിയുടെ തീരുമാനത്തിന് കൈയടിക്കുകയാണിപ്പോള്‍ നവമാധ്യമങ്ങളും മലയാളികളും. ലോകത്തെയാകെ ഭീതിയുടെ മുനമ്പിലേക്കെത്തിച്ച കോവിഡ് 19-നെ നേരിടാന്‍ സ്വന്തം വീട് നല്കാന് തയാറായിരിക്കുകയാണ് മാത്യു. കൊറോണ വൈറസിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ മാത്രമായി ജീവിക്കുമ്പോള്‍ സ്വന്തം വീട് തന്നെ ഐസൊലേഷന്‍ വാര്‍ഡിനായി പ്രയോജനപ്പെടുത്തിക്കോളൂവെന്നാണ് മാത്യു പറയുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More
-
‘പിന്നെ ഒട്ടും വൈകിയില്ല, ആരെയും കാത്തുനിൽക്കാതെ പോരാട്ടം തുടങ്ങി’: വിവരാവകാശത്തിലൂടെയും സമരങ്ങളിലൂടെയും ഭിന്നശേഷിക്കാര്‍ക്കായി നീതി പിടിച്ചു വാങ്ങിയ റഷീദിനൊപ്പം
Promotion പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ ഭിന്നശേഷിക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണത്തിനായുള്ള മുറി. മുൻപിൽ ഒരു നീണ്ട നിര തന്നെയുണ്ട്. നൂറിലധികം ആളുകൾ… പലരും അക്ഷമരാണ്. കാരണം, മണിക്കൂറുകളായി സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. വരിയുടെ ഏറ്റവും ഒടുവിലായി റഷീദ് ആനപ്പാറ എന്ന ഇരുപത്തിമൂന്നുകാരൻ. തൊണ്ണൂറു ശതമാനവും ശാരീരിക വൈകല്യമുള്ള ഒരാൾ. അരയ്ക്കു താഴെ തളർന്നിട്ടാണ്. ആ 23-കാരനെ അമ്മ എടുത്തുകൊണ്ടാണ് അത്രയും മണിക്കൂറുകളായി വരിയില്‍ കാത്തുനിന്നിരുന്നത്. പ്രീ-ഡിഗ്രി വരെ പഠിച്ച റഷീദിനെ പഠനകാലത്തുള്ള യാത്രകളെല്ലാം അമ്മയുടെ ഒക്കത്തിരുന്നായിരുന്നു. പ്രകൃതി […] More