
Featured
More stories
-
in Environment, Featured
ദത്തെടുക്കാം സിംഹത്തേയും ആനയേയും മലമ്പാമ്പിനേയും! ഇന്‍ഡ്യന്‍ മൃഗശാലകള്‍ അതിനുള്ള വഴിയൊരുക്കുന്നു
Promotion കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം, മൃഗശാലകൾ ഉൾപ്പെടെ നിരവധി പൊതു ഇടങ്ങൾ അടച്ചിട്ടിരിക്കുകയാണല്ലോ. മനുഷ്യരുടെ തിക്കും തിരക്കും ബഹളവും ഇല്ലാത്തതുകൊണ്ട് മൃഗങ്ങൾ സന്തുഷ്ടരാണെന്ന് ചില മൃഗശാലകൾ റിപ്പോർട്ടു ചെയ്തപ്പോൾ, ഭുവനേശ്വറിലെ നന്ദന് കാനൻ മൃഗശാല പോലുള്ളവയ്ക്ക് ലോക്ക് ഡൗണ്‍ വലിയ തിരിച്ചടിയായി. പ്രവേശന ടിക്കറ്റുകളില്‍ നിന്നുള്ള പ്രധാന വരുമാനം നിലച്ചതോടെ മൃഗങ്ങളെ പരിപാലിക്കുന്നതിനും മറ്റുമുള്ള ചെലവുകള്‍ക്കായി വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. നന്ദന് കാനൻ മൃഗശാല പ്രതിവർഷം 15 കോടി രൂപ വരുമാനം ഉണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ […] More
-
in Agriculture, Featured
ടെറസില്‍ 500 ഇനം കള്ളിമുള്‍ച്ചെടികള്‍! കൊറോണക്കാലത്ത് ബാലകൃഷ്ണന് താങ്ങായത് ഈ ഹോബി
Promotion മു മ്പൊക്കെ വീട്ടുമുറ്റങ്ങളുടെ സൗന്ദര്യവും സൗരഭ്യവുമായിരുന്നു ചെത്തിയും ചെമ്പരത്തിയും മുല്ലയും റോസുമൊക്കെ. പിന്നീട് ഓര്‍ക്കിഡും ആന്തൂറിയവുമൊക്കെയായി താരങ്ങള്‍. കോഴിക്കോട് തിരിത്തിയാട് രാരിച്ചന്‍പറമ്പത്ത് ബാലകൃഷ്ണന്റെ വീട്ടുമുറ്റത്തും റോസും ചെമ്പരത്തിയുമൊക്കെയായിരുന്നു ഏറെയും. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം പോറ്റി വളര്‍ത്തുന്നത് കള്ളിമുള്‍ച്ചെടികളാണ്. നേരംപോക്കിന് ആരംഭിച്ചതാണിത്. ഇപ്പോഴതൊരു നല്ല വരുമാനമാര്‍ഗമായിരിക്കുകയാണ് ബാലകൃഷ്ണന്. “ചെടികളോട് പണ്ടേ ഇഷ്ടമുണ്ട്. ആ ഇഷ്ടം കൊണ്ടാണ്, വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കിയതും. ചെമ്പരത്തിയും റോസുമൊക്കെ കുറേയുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് കള്ളിമുള്‍ച്ചെടി നട്ടുവളര്‍ത്താന്‍ തുടങ്ങുന്നത്,” തോട്ടത്തിലെ വിശേഷങ്ങള്‍ […] More
-
കോവിഡ് വന്നുപോയതിന് ശേഷവും മാസങ്ങളോളം ബുദ്ധിമുട്ടുകള്‍ തുടരാം: നിങ്ങള്‍ ചെയ്യേണ്ടതെന്തൊക്കെ?
Promotion കോവിഡ്-19 ന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗബാധയുണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യണം, പരിചരണം നൽകണം എന്നിവയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകളെക്കുറിച്ച് നമുക്ക് ഇപ്പോള്‍ ഏകദേശ ധാരണയൊക്കെയുണ്ട്. എന്നാല്‍ കോവിഡ്-19 വന്ന് ഭേദമായതിനുശേഷം (കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിന് ശേഷം) വേണ്ട പരിചരണത്തെക്കുറിച്ച് നമുക്ക് എന്തൊക്കെ അറിയാം? വൈറസ് ശരീരത്തില്‍ ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രശ്നങ്ങളെ എങ്ങനെ മറികടക്കും, തുടര്‍ന്ന് എന്തൊക്കെ ശ്രദ്ധിക്കണം എന്നീ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ നമുക്കധികം അറിവില്ല. കോവിഡ് -19 പൂര്‍വ്വ പരിചരണം പ്രധാനമാണ്, എന്തുകൊണ്ട്? പല രോഗികളിലും, വൈറസിൽ […] More
-
in Featured
അടച്ചിട്ട കാറില്‍ മരിച്ച നിലയില്‍ ഒരു ചെറുപ്പക്കാരന്, എ സി ഓണ്‍! ഇത്തരം അപകടം ഒഴിവാക്കാന്‍ എന്തുചെയ്യണം?
Promotion നമ്മളില്‍ പലർക്കും കാര്‍ ഒരു വാഹനം മാത്രമല്ല. അത് ഒരു മൊബൈൽ ബെഡ് പോലെയാണ് നമ്മളില്‍ പലരും പലപ്പോഴും കാര്‍ ഉപയോഗിക്കുന്നത്. പ്രൊഫഷണൽ ഡ്രൈവർമാരടക്കം കാറില്‍ കിടന്ന് മയങ്ങുന്നവര്‍ ധാരാളമുണ്ട്. കാറില്‍ കിടന്നുറങ്ങുമ്പോള്‍ കൂടുതല്‍ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഡോര്‍ ഗ്ലാസ്സ് എല്ലാം ഉയര്‍ത്തിയിട്ട് എയർ കണ്ടീഷനിങ്ങ് (എസി) പ്രവര്‍ത്തിപ്പിക്കാന്‍ പലരും ഇഷ്ടപ്പെടുന്നു. ഇത് എത്രത്തോളം മാരകമാണെന്ന് നിങ്ങൾക്കറിയാമോ? അടുത്തിടെ, നോയിഡയില്‍ മദ്യലഹരിയിലായിരുന്ന ഒരാൾ കാറിനുള്ളിൽ എസി ഓണാക്കി ബേസ്മെന്റില്‍ പാർക്ക് ചെയ്തു. പിറ്റേന്ന് രാവിലെ 30-കാരനെ […] More
-
ഇംഗ്ലിഷും ഹിന്ദിയും മാത്രമല്ല, ജര്‍മ്മന്‍ ഭാഷയും അട്ടപ്പാടിയിലെ ഈ കുട്ടിട്ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്!
Promotion കൊറോണക്കാലത്ത് നാടെങ്ങും സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയപ്പോള്‍ അനാമികയുടെ അയല്‍വീടുകളിലെ കുട്ടികള്‍ കളിച്ചു നടക്കുകയായിരുന്നു. ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്ത കളിച്ചനടന്നവര്ക്കിടയില് അനാമിക എന്ന എട്ടാംക്ലാസ്സുകാരി ഒരു കുട്ടിട്ടീച്ചറുടെ വേഷം സ്വയമണിഞ്ഞു. അയല്പക്കത്തെ കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും മലയാളവും മാത്രമല്ല ജര്‍മ്മന്‍ ഭാഷയും പഠിപ്പിക്കുന്നുണ്ട് ഈ ടീച്ചര്‍. ഏതാനും ദിവസങ്ങളായി അട്ടപ്പാടിയിലെ ഈ കുട്ടി ടീച്ചറാണ് നവമാധ്യമങ്ങളിലെ താരം. എന്നാല്‍ ആ വേഷത്തിലൂടെ കുട്ടി ടീച്ചര്‍ നേടിയത് ഒരുപാട് പേരുടെ സ്നേഹവും പിന്തുണയും മാത്രമായിരുന്നില്ല. ഈ വര്‍ഷത്തെ […] More
-
in Agriculture, Featured
കൊറോണക്കാലത്ത് നാട്ടുകാര്‍ക്കുവേണ്ടി റോഡരുകില്‍ നെല്ലും പച്ചക്കറിയും വിളയിക്കുന്ന ഡ്രൈവര്‍
Promotion തൃശൂര്‍ പെരിഞ്ഞനത്തുകാര്‍ സ്നേഹത്തോടെ കാട്ടി എന്നാണ് അനില്‍ കുമാറിനെ വിളിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ അനില്‍ കുമാര്‍ ലോക്ക് ഡൗണ്‍ കാലത്ത് വീടിനോടുള്ള ചേര്‍ന്നുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി പച്ചക്കറിയും നെല്ലുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. വിത്ത് ശേഖരിച്ച് നടുന്നതും നനയ്ക്കുന്നതും വളമിടുന്നതുമൊക്കെ ഇദ്ദേഹമാണ്. എന്നാല്‍ അനില്‍ നട്ടു വളര്‍ത്തുന്ന ഈ ഈ തൈകളിലെ വിളകള്‍ നാട്ടുകാര്‍ക്കുള്ളതാണ്. ആര്‍ക്കു വേണമെങ്കിലും ഈ കൊച്ചു തോട്ടത്തിലെ വിളകള്‍ പറിച്ചെടുക്കാം. ആരും കാശും കൊടുക്കേണ്ട. വിളകള്‍ മാത്രമല്ല തൈകളും സമ്മാനിക്കാറുണ്ട് […] More
-
അട്ടപ്പാടി ഊരില്‍ നിന്ന് ആദ്യമായി IIT പ്രവേശനം നേടി കൃഷ്ണദാസ്, ആ നേട്ടത്തിന് പിന്നില്‍ തണലായി ഒരു അധ്യാപകന്
Promotion പാതിവഴിയിൽ പഠനം അവസാനിപ്പിക്കുന്ന കുട്ടികള്‍ കേരളത്തിലെ ആദിവാസി ഊരുകളിൽ ധാരാളമുണ്ട്. ജീവിതദുരിതങ്ങള്‍ക്കും കാലങ്ങളായുള്ള അവഗണനയും കൊണ്ട് കുഞ്ഞിലേ തളര്‍ന്നുപോകുന്നവര്‍, ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കാനാളില്ലാത്തതിനാല്‍ നല്ല വിദ്യാഭ്യാസം നേടിയിട്ടും മുന്നോട്ടുപോകാനാവാതെ പകച്ചുനില്ക്കുന്നവര്…, ആദിവാസി ഊരുകളുടെ പിന്നാക്കാവസ്ഥയില്‍ പിന്തള്ളപ്പെട്ടുപോയ ഒരുപാട് ജീവിതങ്ങളുണ്ട്. എന്നാല്‍ ഈ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന് സ്വപ്നങ്ങളിലെത്തിപ്പിടിച്ചവരുമുണ്ട്. വിലങ്ങാട് ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ ഡോക്റ്റര്‍ ജോഷ്ന, അട്ടപ്പാടി ഊരില്‍ നിന്ന് ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമി… ഇങ്ങനെ നീളുന്ന ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയെത്തിയിരിക്കുകയാണ്. പാലക്കാട് […] More
-
in Agriculture, Featured
ടെറസിലെ താമര കൃഷിയില്‍ നിന്ന് മാസം 30,000 രൂപ നേടുന്ന എല്‍ദോസിന്റെ വിശേഷങ്ങള്‍
Promotion 2007-ൽ നഴ്സിംഗ് പാസ്സായ ശേഷം പിറവം രാമമംഗലം പഞ്ചായത്തിലെ മാമലശ്ശേരിക്കാരൻ എൽദോസ് രാജുവിന് ഏതെങ്കിലും ഹോസ്പിറ്റലില്‍ കയറിപ്പറ്റുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ സുഹൃത്ത് മനുവിനൊപ്പം കൊൽക്കത്തയ്ക്ക് വണ്ടി കയറി. അവിടെ പ്ലാസെന്റൽ ബ്ലഡ് കളക്ഷൻ ചെയ്യുന്ന സ്ഥാപനത്തിൽ അവസരം ഉണ്ടെന്ന് അറിഞ്ഞാണ് കൊൽക്കത്തയ്ക്ക് പോകുന്നത്. ജോലി തേടിയുള്ള ആദ്യയാത്ര ഒരു ചതിക്കുഴിയായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. “ഒരുപാട് സ്വപ്നങ്ങളുമായി വണ്ടി കയറിയ ഞങ്ങൾ ചതിക്കപ്പെടുകയായിരുന്നെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്,” എല്‍ദോസ് രാജു ഓര്‍ക്കുന്നു. ഒരുപാട് അലയേണ്ടി വന്നു, […] More
-
in Environment, Featured
കുളത്തിന് മുകളില്‍ 24 ലക്ഷം രൂപയ്ക്ക് പണിത 3,000 സ്ക്വയര്‍ഫീറ്റ് വീട്; സ്റ്റീലിന്റെ ഉപയോഗം കുറയ്ക്കാന്‍ മുള
Promotion കുളത്തിന് മുകളില്‍ വീട് പണിത് ബാബുരാജും ശ്രീജയും മക്കളും താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. ശരിക്കും പറഞ്ഞാല്‍ ഒരു കുളമൊരുക്കി അതിനുമുകളില്‍ വീടുപണിയുകയായിരുന്നു. വീട് നിര്‍മ്മിക്കാനല്ല ഈ കുളം നിര്‍മിച്ചെടുക്കാനാണ് ബാബുരാജിന് കാശ് കൂടുതല്‍ ചെലവായത്. ലക്ഷങ്ങള്‍ ചെലവിട്ട് കുളം ഉണ്ടാക്കി. അതിനു ശേഷം കോണ്‍ക്രീറ്റ് തൂണുകള്‍ കുളത്തില്‍ സ്ഥാപിച്ചു. ആ തൂണുകളിലാണ് അഞ്ച് മുറികളും അടുക്കളയും ഊണുമുറിയുമൊക്കെയുള്ള മൂന്നു നിലയുള്ള വീട് പണിതിരിക്കുന്നത്. ഒരുപക്ഷേ, കേരളത്തില്‍ കുളത്തിന് മുകളിലൊരു വീട് ഇതുമാത്രമേയുണ്ടാകൂ. ബാല്ക്കണിയിലിരുന്നോ അടുക്കളയിലിരുന്നോ […] More
-
in Agriculture, Featured
ഒരേ സ്ഥലത്ത് മൂന്ന് വിളകള്‍! ഒരു ചതുരശ്ര മീറ്ററില്‍ വര്‍ഷം 100 കിലോ വിളവ് ലക്ഷ്യമിട്ട് ശിവദാസന്‍
Promotion പത്താം ക്ലാസ് കഴിഞ്ഞയുടന്‍ നാടുവിട്ടു പോയതാണ് പോളശ്ശേരി ശിവദാസന്‍. ഓട്ടോ ഓടിച്ചും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായുമൊക്കെയായി, പല വഴികള്‍ പിന്നിട്ട് ശിവദാസന്‍ ഒടുവില്‍ തന്റെ അച്ഛന്റെ പാതയിലേക്ക് തിരിച്ചുവന്നു–കൃഷയിലേക്ക്. “പത്താം ക്ലാസ് കഴിഞ്ഞപ്പോഴാ നാടുവിട്ടു പോകുന്നത്. പഠിക്കാനുള്ള സാഹചര്യങ്ങളൊന്നും അന്ന് വീട്ടില്‍ ഇല്ലായിരുന്നു,” എന്ന് ശിവദാസന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ജോലി കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു യാത്ര. ബെംഗളൂരുവിലേക്കാണ് പോയത്. 22 വര്‍ഷക്കാലം ബെംഗളൂരുവില്‍ ഓട്ടോ ഓടിച്ചു.” പിന്നീട് നാട്ടില്‍ തിരിച്ചെത്തി. അതിന് ശേഷമാണ് […] More
-
in Agriculture, Featured
കര്‍ഷക ആത്മഹത്യ തടയാന്‍ 12 വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്ന ബാരാനജ് രീതി; പഠിപ്പിക്കാന്‍ 68-കാരന് തയാര്‍
Promotion ബീജ് ബചാവോ ആന്തോളന്‍ (ബിബിഎ) എന്ന മുന്നേറ്റത്തിന്റെ സ്ഥാപകനാണ് വിജയ് ജര്‍ധാരി. വിത്തുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം. ഒരു വിള മാത്രം കൃഷി ചെയ്യുന്ന രീതിക്കും താല്‍ക്കാലിക ലാഭത്തിനായി ചില വിളകള്‍ കൃഷി ചെയ്യണമെന്ന നിര്‍ബന്ധിത നയത്തിനുമെതിരെ ഉത്തരാഖാണ്ഡിലുടനീളം പ്രചരണം നടത്തിയാണ് വിജയ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഒറ്റവിളകൃഷിയില് മാത്രം കര്‍ഷകര്‍ ഒതുങ്ങുന്നതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പേ പ്രവചിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാരണം അദ്ദേഹത്തിന്റെ കുടുംബം തലമുറകളോളം പലതരം വിളകള്‍ ഒരുമിച്ച് വളര്‍ത്തുന്നവരായിരുന്നു. […] More
-
in Environment, Featured
പൂര്‍ണ്ണമായും ‘റീസൈക്കിള്‍’ ചെയ്തെടുത്ത ‘ആന്റീക്’ മരവീടുമായി സൈക്കിള്‍ വര്‍ക്ക് ഷോപ്പ് ഉടമ
Promotion ഫോര്‍ട്ട് കൊച്ചിക്കാരന് വേണുവിന്റെ വീട് ഒരു കൊച്ചു മ്യൂസിയം പോലെയാണ്–പഴയ പറ, നല്ല ഗാംഭീര്യമുള്ള ആട്ടുകട്ടില്‍, ആമാടപ്പെട്ടി, ആട്ടുപങ്ക, അറപ്പുര, ഭസ്മകുടുക്ക, ഗജരാജ ചാരുപടി, ചിത്രപ്പൂട്ട്, ഇരട്ടപ്പൂട്ട്, കള്ളപ്പൂട്ട്, കോല്പൂട്ട്, ആമപ്പൂട്ട്, നുകം, വിത്തേറ്റി (മമ്മട്ടി പോലെയിരിക്കുന്ന ഉപകരണം)…അങ്ങനെ ഒരുപാട് കൗതുകങ്ങളുണ്ട് അവിടെ. കൂടാതെ എച്ച്എംവിയുടെ ഗ്രാമഫോണ്‍ റെക്കോഡ് പ്ലെയര്‍, ഉഷ കമ്പനിയുടെ പഴയ സെല്‍ഫ് പെഡല്‍ ഫാന്‍… അങ്ങനെ പല വിസ്മയ ശേഖരങ്ങളുണ്ട് ഫോര്‍ട്ട് കൊച്ചി പാണ്ടിക്കുടിയില്‍ കൊച്ചേരി ബസാറിലെ ആ വീട്ടില്‍. ആറര […] More